നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ലെന്നും കൂടാതെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ മറുപടിയിലുമാണ് ഇക്കാര്യം വ്യക്തമാകുന്നത്. കോഴിക്കോട് പേരാമ്പ്രാ സ്വദേശി പ്രദീപ് കുമാർ വനംവകുപ്പ് ആസ്ഥാനത്ത് നൽകിയ വിവരാവകാശ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുളളത് മേപ്പാടി കളളാടി തുരങ്കപാത സംബന്ധിച്ച് മൂന്ന് ചോദ്യങ്ങളാണ്. ആദ്യ ചോദ്യം തുരങ്കപാതയുടെ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയിട്ടുണ്ടോ എന്നാണ്. എന്നാൽ ഇതിന് ഇല്ലെന്നാണ് മറുപടി. വനംവകുപ്പിൽ നിന്ന് അപേക്ഷകൾ സമർപ്പിച്ചുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം ഇല്ലെന്നു തന്നെയാണ്. മൂന്നാമത്തെ ചോദ്യം, ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ എന്തെങ്കിലും കത്തിടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ്. എന്നാൽ ഇതിനും സർക്കാരിന് മറുപടിയില്ല.
ഈ മാസം 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍
തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചത് 650 കോടി രൂപയാണ്. കൊങ്കൺ റെയിൽ കോർപ്പറേഷനെ സർവ്വേ പ്രവർത്തികൾ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷം ആരോപിക്കുന്നത് ഇത്ര ബൃഹത്തായ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ ലോഞ്ചിംഗ് ഉൾപ്പടെ നടത്തിയത് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചു മാത്രാമാണെന്നാണ്. അതിനിടെ കൽപറ്റ എം.എൽ.എ സി. കെ ശശീന്ദ്രൻ പ്രതിപക്ഷ ആരോപണത്തിനെതിരെ രംഗത്തെത്തി. പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികളാണ് ആരംഭിച്ചതെന്നും ഉയരുന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുളളതാണെന്നും സി. കെ ശശീന്ദ്രൻ പറഞ്ഞു. നേരത്തെ പരിസ്ഥിതി പ്രവർത്തകരും, വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി പരിസ്ഥിതി ദുർബല പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അപ്രായോഗികമാണെന്നും ആരോപിച്ച് രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക