സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറെ കസ്റ്റംസ് അറസ്റ്റ് ചെയ്തേക്കും. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. സ്വപ്ന ഉൾപ്പെടെയുള്ള പ്രതികളുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ആദ്യം ശിവശങ്കർ പറഞ്ഞത്. എന്നാൽ ഡിജിറ്റൽ തെളിവുകൾ ശിവശങ്കറിന് തിരിച്ചടിയാകുകയായിരുന്നു.
ദേശീയ ചുമതലയിൽ നിന്ന് പികെ കൃഷ്ണദാസിനെ നീക്കി ബിജെപി
നയതന്ത്രബാഗേജ് വിട്ടുകിട്ടുന്നതിനായി ഇടപെടൽ നടത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസിന്റെ നീക്കം. തുടർച്ചയായി 23 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ വിളിച്ചുവരുത്തി ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ കോടതിയെ സമീപിച്ചതോടെ ഇത് നടക്കാതെ വരികയായിരുന്നു.
യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക