കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ 26 ന് ഗ്രാമീണ ഹർത്താൽ നടത്താൻ തീരുമാനം. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ‑തൊഴിലാളി വിരുദ്ധ നയങ്ങളിലും തെറ്റായ സാമ്പത്തിക നയത്തിലും പ്രതിഷേധിചാണ് ഹർത്താൽ എന്ന് നേതൃത്വം അറിയിച്ചു. കേരളത്തിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ഗ്രാമീണ ഹർത്താൽ സംഘടിപ്പിക്കും. നഗര‑ഗ്രാമ കേന്ദ്രങ്ങളിൽ സംയുക്ത പ്രകടനങ്ങൾ കൂടാതെ വാർഡ് തലങ്ങളിൽ ഗ്രാമീണ ഹർത്താലിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രകടനങ്ങളും സംഘടിപ്പിക്കും.
നവംബർ 27 ന് ഡൽഹിയിൽ കർഷകരുടെയും തൊഴിലാളികളുടെയും സംയുക്ത പാർലമെന്റ് മാർച്ച് നടക്കും. ഈ മാർച്ചിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ഏരിയാ, മണ്ഡലം കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ അന്ന് കർഷക മാർച്ചും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിക്കും. കർഷകരുടെ നിലനിൽപ്പിനുവേണ്ടിയുള്ള ഈ സമരത്തിൽ സംയുക്ത കർഷക സമിതിയോടൊപ്പം കേരളത്തിലെ മുഴുവൻ കർഷകരും അണിനിരക്കണമെന്ന് സംയുക്ത കർഷക സമിതി സെക്രട്ടറി കെ എൻ ബാലഗോപാലും ചെയർമാൻ സത്യൻ മൊകേരിയും അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക