ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിട്ട്യൂട്ട് ആസ്ട്ര സെനകയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഡ് വാക്സിന് ഡിസംബറോടെ മനുഷ്യനില്‍ പരിക്ഷിക്കാന്‍ കഴിയുമെന്ന് സിറം സിഇഒ ആദര് പൂനെവാല. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ 100മില്യണ്‍ ഡോസായിരിക്കും ഡിസംബറില്‍ പരീക്ഷിക്കുക. നിലവില്‍ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടന്ന് വരികയാണ്.
കോവിഷീല്‍ഡ് വാക്സിന്റെ 40മില്യണ്‍ ഡോസുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് സിറം ഇന്‍സ്റ്റിട്ട്യൂട്ട് വ്യക്തമാക്കി. നോവവാക്സിന്റെ പരീക്ഷണവും പരീക്ഷണഘട്ടത്തിലാണ്. കോവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ നിന്നാകും വിതരണം ചെയ്യുക.
ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ വാക്സിന് പരീക്ഷണമാണ് നടക്കുന്നത്.ഐസിഎംആറും പരീക്ഷണത്തിനോട് അനുകൂല സമീപനമാണ്. ഡല്‍ഹിയിലടക്കം കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരീക്ഷണം നേരത്തെയാക്കുന്നതിനോട് ഐസിഎംആറിനും യോജിപ്പുണ്ട്.
നോവവാക്സിന്റെ ഇന്ത്യയിലെ നിര്‍മാണം സിറത്തിനാണ്. നോവവാക്സിന്റെ പരീക്ഷണസമയത്ത് ചില അപാകതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വാക്സിന്റ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ യു.കെ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നോവവാക്സിന്റെ പരീക്ഷണം നടത്തിയിട്ടുണ്ട്. ആസ്ട്ര സെനകയുടെ വാക്സിന് പരീക്ഷണത്തിനായി ഇന്ത്യയില്‍ 1600 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക