ബെംഗളൂരു: ആർടിപിസിആർ ഫലവും നെഗറ്റീവായതോടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി. മോഷണം, വഞ്ചനകുറ്റം തുടങ്ങിയ കേസുകളിൽ റിമാന്റിൽ കഴിയുന്ന തടവുകാർക്കൊപ്പമാണ് ബിനീഷ് ഇനി കഴിയുക.
നവംബർ 25 വരെയാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 18 ന് കോടതി വാദം കേൾക്കും. ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തോട് ബിനീഷിന്റെ സുഹൃത്തുക്കൾ സഹകരിക്കുന്നില്ലെന്ന് ഇ ഡി നേരത്തെ അറിയിച്ചിരുന്നു.
ബിനീഷിന്റെ സുഹൃത്തുക്കളായ അബ്ദുൾ ലത്തീഫ്, റഷീദ്, എസ് അരുൺ എന്നിവർക്ക് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയും മറ്റു രണ്ടുപേരുടെ യാതൊരു വിവരവും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക