വാഷിംഗ്ടൺ: കുറച്ചുനാളത്തെ കാത്തിരിപ്പിന് ശേഷം സ്പേസ് എക്സ് തങ്ങളുടെ നാല് ബഹിരാകാശ സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു വിക്ഷേപണം.
ഏതാണ്ട് 27.5 മണിക്കൂര്‍ ചുറ്റിക്കറങ്ങി അന്താരാഷ്ട്ര നിലയത്തില്‍ എത്തുന്ന യാത്രികര്‍ ആറ് മാസത്തിന് ശേഷമാകും ഭൂമിയിലേക്ക് മടങ്ങുക. നാസയുടെ ബഹിരാകാശ സഞ്ചാരികളായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍, ജാപ്പനീസ് ബഹിരാകാശ സഞ്ചാരി സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് യാത്രയില്‍ പങ്കാളികളായത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ എന്ന പേടകമാണ് പുതിയ കുതിപ്പിന് സാരഥിയായത്. ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് വളരെ കാലമായി ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നാസയുടെ സംരംഭം പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
ഇനിയും ഡ്രാഗണിന്റെ സേവനം വിനിയോഗിക്കുമെന്നാണ് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്സ്റ്റൈന് പറഞ്ഞത്. അടുത്ത 15 മാസത്തിനുള്ളില്‍ 7 തവണ ഡ്രാഗണെ ശൂന്യാകാശത്തെത്തിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക