മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഇഡി രജിസ്റ്റർ ചെയ്ത കേസില്‍ എം. ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. എൻഫോഴ്സ്മെന്റ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വഷിക്കുന്നതെന്നും അവർ ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ തനിയ്ക്കുമേൽ സമ്മർദ്ധം ചെലുത്തുകയാണെന്നും എം ശിവശങ്കർ കോടതിയെ അറിയിച്ചു.
ഇഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാൽ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് സ്വപ്ന എല്ലാം തുറന്ന് പറഞ്ഞെന്നും ഇതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള തെളിവുകൾ ഇ.ഡി മുദ്രവെച്ച കവറിൽ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചായിരിക്കും കോടതി ഇന്ന് വിധി പറയുക.
തദ്ദേശ തെരഞ്ഞെടുപ്പ്: പ്രിന്റിംഗ് പ്രസ്സുകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം: ജില്ലാ കലക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക