സിബിഐക്ക്, പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം കൈമാറിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും, രേഖകള്‍ കൈമാറുന്നില്ലെന്നും സിബിഐ ആരോപിക്കുന്നു.കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച തടസഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ വരുമെന്നാണ് സൂചന.
കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല. കോടതി സ്വീകരിച്ചത് സിബിഐയുടെ മറുപടി വരട്ടേയെന്ന നിലപാടാണ്. അന്വേഷണനടപടികളില്‍ പുരോഗതിയുണ്ടെങ്കില്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു സിബിഐ അന്വേഷണത്തില്‍ ഇടപെടില്ലെന്നും വ്യക്തമാക്കിയിരുന്നു. മുപ്പത്തിനാല് പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്നും, സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയെന്നും സിബിഐ വ്യക്തമാക്കി. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലായ്മയും അറിയിച്ചിട്ടുണ്ട്. സുപ്രിംകോടതി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത് 2019 ഫെബ്രുവരി 17നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക