പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നിലവിൽ നാഗേഷ് ഉള്ളത് കോട്ടയം വിജിലൻസ് ഓഫിസിലാണ്. 17 ലക്ഷം രൂപയാണ് പാലത്തിന്റെ രൂപകൽപനയ്ക്കായി നാഗേഷ് ഈടാക്കിയത്. ഇതേ രൂപ നാഗേഷ്, കൽപ്പന ജിപിടി ഇൻഫ്രാടെക്ക് എന്ന കമ്പനിക്കും നൽകിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്
കേസിൽ നേരത്തെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തിട്ടുണ്ട്. ഹനീഷിനെ പ്രതി ചേർത്തത് അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ്. കേസിൽ മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത് പത്താം പ്രതിയായാണ്. കിറ്റ്കോ കൺസൽട്ടന്റുമായ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക