പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ക്ഷോർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദേശം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകി. ആശുപത്രി അധികൃതർ വിജിലൻസിനെ അറിയിച്ചത് ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ്.
കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെ വെടിവയ്ക്കാം; വനം മന്ത്രി കെ. രാജു
അതുകൊണ്ടുതന്നെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.തുടർന്നാണ് വിജിലൻസ് സംഘം കോടതിയെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകുകയും ചെയ്തു. പിന്നീട് ഇത് പരിഗണിച്ച കോടതി ഇബ്രാഹിംകുഞ്ഞിനെ വൈദ്യ പരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ഞായർ, തിങ്കർ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം പരിശോധന നടത്തണമെന്നും കൂടാതെ 24 ന് ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക