തമിഴകത്തു വേരുറപ്പിക്കാനുള്ള ബിജെപി തന്ത്രങ്ങൾക്കു രൂപം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയില്‍. അണ്ണാഡിഎംകെ സഖ്യം തുടരണമോയെന്നതു സംബന്ധിച്ചു നിർണായക ചർച്ചകൾ അമിത് ഷായുടെ സാന്നിധ്യത്തിൽ നടക്കുമെന്നാണു സൂചന. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ത്രിശങ്കുവിൽ നിൽക്കുന്ന സൂപ്പർ താരം രജനീകാന്തിനെ അമിത് ഷാ സന്ദർശിക്കില്ല.
രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ബിജെപിക്കു സ്വാധീനം ഏറ്റവും കുറഞ്ഞ ഇടമാണു തമിഴ്നാട്. പാർട്ടിക്കു വളരാൻ അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും അതു മുതലെടുക്കാനാവുന്നില്ലെന്ന വികാരം കേന്ദ്ര നേതൃത്വത്തിനുണ്ട്.
അദ്ദേഹത്തെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണിത്; സിദ്ദീഖ് കാപ്പന്റെ ഭാര്യ
വെട്രിവേൽ യാത്രയുൾപ്പെടെ ഹിന്ദുത്വ അജൻഡയുയർത്തികൊണ്ടുവന്നത് സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്കു പാര്‍ട്ടിയെ എത്തിച്ചെന്നാണു വിലയിരുത്തല്‍. ഈ മുന്നേറ്റം വോട്ടാക്കി മാറ്റുന്നതു ചര്‍ച്ചയാകും.
സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ,മണ്ഡലം ഭാരവാഹികൾ എന്നിവരുമായി അമിത് ഷാ ചർച്ച നടത്തും. അണ്ണാഡിഎംകെയുമായുള്ള സഖ്യത്തെ കുറിച്ചും ചര്‍ച്ചകളുണ്ടാകുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക