തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ഇഡി അന്വേഷണത്തിന്് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഇഡിയുടേത് കേരള സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് തോമസ് ഐസക് പറഞ്ഞു. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് ഇഡി പ്രവർത്തിക്കുന്നത്. ഇഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകർക്കാനുള്ള അട്ടിമറി ശ്രമമാണ് ഇത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഇഡിയുടെ ജോലി ഭരണഘടന വ്യാഖ്യാനം ചെയ്യലല്ല. കേരളത്തിൽ ബോധപൂർവ്വം ഭരണസ്തംഭനം ഉണ്ടാക്കാനുള്ള അസാധാരണ സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിക്ക് വായ്പയെടുക്കാൻ ആർബിഐ അനുമതിയുണ്ട്. ഇഡി ഭരണഘടനാ വ്യാഖ്യാനം നടത്തുന്നു. നടക്കുന്നത് വൻ ഗൂഢാലോചനയാണെന്നും ഐസക് പറഞ്ഞു.
ബാർകോഴ കേസ്: ചെന്നിത്തലയ്ക്കെതിരായ കേസിൽ നിയമ പരിശോധനയ്ക്കൊരുങ്ങി ഗവർണർ
സ്പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചു അതിന് മറുപടി നൽകും. മസാല ബോണ്ടിന് നിയമപരമായ അനുമതിയുണ്ട്. മസാല ബോണ്ടിന് എൻഒസി മാത്രം മതി. എൻഒസി അല്ലാതെ മറ്റ് എന്ത് അനുമതി വേണമെന്നും തോമസ് ഐസക് ചോദിച്ചു.
അതേസമയം കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാലബോണ്ടുകൾ വാങ്ങിയ സർക്കാർ നടപടിയെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മസാല ബോണ്ടുകൾ വാങ്ങാൻ കിഫ്ബിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ആർബിഐയിൽ നിന്നും വിവരങ്ങൾ തേടിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക