വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വിദഗ്ധ ചികിത്സകള്‍ തുടരുകയാണെന്നും ഇന്ന് ഡിസ്ചാര്‍ജ് നൽകാൻ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍. ഈ സാഹചര്യത്തിൽ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയില്ല.
സി.എം.രവീന്ദ്രന് കൊവിഡ് മുക്തനായതിനെ തുടര്‍ന്നായിരുന്നു ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്. കെ ഫോണ്‍, ലൈഫ് മിഷന് പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യലെന്നായിരുന്നു സൂചന.
എന്നാല്‍ ചോദ്യം ചെയ്യലിന് വെളളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടിസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്കായാണ് അഡ്മിറ്റായത് എന്നായിരുന്നു വിശദീകരണം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക