തിരുവനന്തപുരം: പ്രളയ പുനരധിവാസ പദ്ധതിയായ പുനർജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിൽ വി.ഡി.സതീശൻ എം.എൽ.എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിച്ചു.
ഇതുസംബന്ധിച്ച കത്ത് ആഭ്യന്തര വകുപ്പ് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അനുമതി ലഭിച്ചാലുടൻ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിന് സർക്കാർ ഉത്തരവിടും. ആദ്യ ഘട്ടത്തിൽ രഹസ്യാന്വേഷണം നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയത്.
‘മനോഹരമായ ചിത്രശലഭം’; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ
പറവൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി. അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നും ഇത് ചട്ടങ്ങൾ ലംഘിച്ചാണെന്നുമാണ് ആരോപണം. ലണ്ടനിലെ ബർമിങ്ങ്ഹാമിൽ നടന്ന ഒരു മീറ്റിങ്ങിൽ എല്ലാവരും 500 പൗണ്ട് വീതം പദ്ധതിക്കായി നൽകാൻ ആവശ്യപ്പെട്ടു.
വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ചട്ടങ്ങൾ ലംഘിച്ചായിരുന്നു ഇതെന്നാണ് പരാതി. ഇതിന്റെ വീഡിയോ അടക്കം വിജിലൻസ് പരിശോധിക്കുകയും പരാതിക്കാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇനി ബാങ്ക് രേഖകൾ പരിശോധിക്കുകയും വി.ഡി.സതീശന്റെ മൊഴിയെടുക്കുകയും വേണം.
ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തിൽ പോയ സ്പീക്കർ 28ാം തീയതിയേ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുകയുള്ളു. അതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക