ഡല്‍ഹി: ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം എന്ത് വിലകൊടുത്തും മാര്‍ച്ചിനെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും സര്‍വ സന്നാഹങ്ങളുമായി രംഗത്തുണ്ട്.
കര്‍ഷകര്‍ പുലര്‍ച്ചയോടെ പാനിപത്തിലെത്തി. ഇവിടെ നിന്ന് ട്രാക്ടറുകളിലാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. റോത്തക്കില്‍ നിന്നും വലിയൊരു സംഘം കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മറ്റ് ആറ് വഴികളിലൂടെയും കര്‍ഷകര്‍ പോകുന്നുണ്ടെന്നാണ്
റിപ്പോര്‍ട്ട്.
അതുകൊണ്ട് കനത്തസുരക്ഷയാണ് ഡല്‍ഹി അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി പൊലീസ് സംയുക്തമായാണ് മാര്‍ച്ച് തടയാന്‍ തയ്യാറായി നില്‍ക്കുന്നത്.
മറഡോണ മരിച്ചു; ട്വിറ്റര്‍ ലോകത്തിന്റെ നിത്യശാന്തി മഡോണയ്ക്ക് !
ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസിന് പുറമേ ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്.പി.എഫ് എന്നീ അര്‍ദ്ധസൈനിക വിഭാഗങ്ങളും സജ്ജമായിക്കഴിഞ്ഞു.
ഇന്നലെ രാത്രി വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിച്ച് പൊലീസ് അതിര്‍ത്തികള്‍ അടച്ചിരുന്നു. ട്രെയിലറുകളില്‍ മണ്ണ് നിറച്ച് അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. കര്‍ഷക മാര്‍ച്ച് എത്തുമ്പോള്‍ മണ്ണ് റോഡിലിടാണ് പൊലീസിന്റെ പദ്ധതി എന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക