ക്വാളിറ്റി ക്ലിയറൻസ് നിയന്ത്രണങ്ങൾ ഇന്ത്യ ശക്തമാക്കിയതോടെ ഐഫോൺ മോഡലുകളുടെ ഇറക്കുമതിയും മന്ദഗതിയിൽ. ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ലാപ്പ്ടോപ്പുകൾ തുടങ്ങി ചൈനീസ് നിർമിത ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നൽകുന്നതിന് ഇന്ത്യൻ സ്റ്റാന്റാർഡ്സ് ബ്യൂറോ കാലതാമസം വരുത്തുകയുമുണ്ടായി.
ഷാവോമി പോലുള്ള ചൈനയുടെ ഉൽപന്നങ്ങളുടെ ഇറക്കുമതി നിർത്തുകയും ടെൻസെന്റ്, അലിബാബ, ബൈറ്റ്ഡാൻസ് പോലുള്ള കമ്പനികളിൽ നിന്നുൾപ്പടെയുള്ള നൂറുകണക്കിന് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. അതേസമയം ഐഫോൺ 12 ന്റെ ഇറക്കുമതി വൈകിയതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ആപ്പിൾ ഉദ്യോഗസ്ഥർ ബിഐഎസ് അധികൃതരോട് അറിയിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിൽ നിന്ന് ഫോണുകൾ അസംബിൾ ചെയ്യുന്നത് വർധിപ്പിക്കാമെന്നും അവർ ഉറപ്പുനൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക