ഉത്തർപ്രദേശ്: വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതതേഹം ആശുപത്രിയിൽ തെരുവുനായ കടിച്ചു കീറി. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. നായ ആശുപത്രിയിൽ കയറി മൃതതേഹം കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
യുപിയിലെ സാമ്ബല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ആശുപത്രി വരാന്തയില്‍ ഐസൊലേഷന്‍ വാര്‍ഡിന് സമീപത്തായി സ്ട്രെച്ചറില്‍ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്നു തോന്നിപ്പിക്കുന്നതില്‍ നായ കടിച്ചു വലിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭത്തിന് നേരെ പോലീസ് നരനായാട്ട്; അതിര്‍ത്തിയില്‍ കണ്ണീര് വാതകം പ്രയോഗിച്ചു
വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ പെണ്‍കുട്ടിക്കു ജീവനുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നു ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. സാമ്ബാല് സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവുനായ ശല്യം ഉണ്ടെന്നുള്ളത് സത്യമാണെന്നും പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആശുപത്രി അധികൃതര്‍ എ എന്‍ ഐയോട് പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പഴിക്കുന്ന സമീപനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കാതെ കുടുംബം നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കുമ്ബോള് സംഭവിച്ച പിഴവാണ് വിവാദത്തിനു വഴി തുറന്നതെന്നും ആശുപത്രിയിലെ ഡോക്ടര്‍ സുഷില്‍ വര്‍മ പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൂപ്പുകാരനെയും വാര്‍ഡ് ബോയിയെയും സസ്പെന്‍ഡ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കും വീഴ്ച സംഭവിച്ചുവെന്നും അധികൃതര്‍ പറയുന്നു. ജോലിഭാരം കൂടുതലായിരുന്നു. എന്നാലും ഇരുവരും അതീവശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഇവര്‍ക്കു പുറമേ എമര്‍ജന്‍സി ഡോക്ടറോടും ഫാര്‍മസിസ്റ്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.
ഭയാനകമായ വിഡിയോ ട്വിറ്ററില്‍ പങ്കിട്ട സമാജ് വാദി പാര്‍ട്ടിയും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ആശുപത്രിയുടെ അശ്രദ്ധമൂലമാണ് നവജാതശിശു മരിച്ചതെന്ന് ഉത്തര്‍പ്രദേശ് അലിഗഡിലെ ഒരു കുടുംബം ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവും നടന്നിരിക്കുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക