പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നയിച്ച് ചൂഷണം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഇംഗ്ലണ്ടിലെ യോക്ഷെയര്‍ പോലീസ് അറസ്റ്റ് ചെയ്തു. 31കാരനായ കരിം ഖാന് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് ഷെഫീല്‍ഡ് ക്രൗണ്‍ കോടതി നാലര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ പെണ്‍കുട്ടിയുമായി നിരന്തരം സ്നാപ് ചാറ്റ്, വാട്ട്സ് ആപ്പ് എന്നിവയിലൂടെ ബന്ധപ്പെട്ടിരുന്നു. ഇക്കാലയളവില്‍ കരിം ഖാന് 11കാരിയായ പെണ്‍കുട്ടിയ്ക്ക് 4000ത്തിലധികം സന്ദേശങ്ങളാണ് അയച്ചതെന്നും ഇതിന് പുറമെ ഇയാള്‍ സ്വന്തം നഗ്ന ചിത്രങ്ങളും അയച്ചിരുന്നു എന്നും യോക്ഷെയര്‍ പോലീസ് അറിയിച്ചു. പെണ്‍കുട്ടിയോട് നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.
പറഞ്ഞ സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ച നടത്താം; കർഷകരോട് ഉപാധിവച്ച് അമിത് ഷാ
യാദൃശ്ചികമായി പെണ്‍കുട്ടിയുടെ അമ്മ ഫോണ്‍ കാണാനിടയായപ്പോഴാണ് കരിം ഖാന്റെ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പെണ്‍കുട്ടി കാര്യങ്ങളെല്ലാം അമ്മയോട് തുറന്നുപറയുകയായിരുന്നു. അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. കുറേ കാലമായി പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ചൂഷണത്തിന് ശ്രമിച്ചത്. നേരത്തെ, 13കാരിയായ മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക