ലക്നൗ: ലൗ ജിഹാദിന് തടയിടാന്‍ രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശ്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പിട്ടു. നിയമവിരുദ്ധമായ മതപരിവര്‍ത്തനം തടയില്‍ നിയമം- 2020 അനുസരിച്ച് നിര്‍ബന്ധിതമായോ, നിയമവിരുദ്ധമായോ മതപരിവര്‍ത്തനം നടത്താന്‍ പാടില്ല.
അങ്ങനെ സംഭവിച്ചാല്‍ ലൗ ജിഹാദ് ആണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കുകയും 15,000 രൂപ പിഴ ഒടുക്കുകയും വേണം.
പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം യുവതികളെ മതംമാറ്റരുത്. ആരെങ്കിലും വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സില ജില്ലാ മജിസ്ട്രേട്ടിന് മുന്നിലാണ് മതം മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ പോയത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്നു ബിന്ദു അമ്മിണി; തനിക്ക് പോലീസ് സംരക്ഷണം നൽകണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ട സ്ത്രീകളെയും നിയമവിരുദ്ധനായി മതംമാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് ശിക്ഷ. പിഴ 25,000 രൂപയും. സമൂഹ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ചുമത്തും.
ലൗ ജിഹാദ് ഇല്ലാതാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക