പൊലീസ്, സംഘപരിവാർ വധ ഭീഷണിക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി കോഴിക്കോട് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. അടുത്ത ശനിയാഴ്ച, വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയിൽ ഇനി പോകില്ലെന്നും പോയത് സംഘപരിവാർ അഴിഞ്ഞാട്ടത്തിന് മറുപടി നൽകാനാണെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഒപ്പം പോയതിൽ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഫോണിലൂടെ 18ന് രാത്രി ദിലീപ് വേണുഗോപാൽ ഭീഷണിപ്പെടുത്തി.
ഭീഷണി കത്തിച്ചു കളയും എന്നാണ്. എന്നാൽ ഡിജിപിക്ക് പരാതി നൽകിയിട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രതിയുടെ ഫോൺ പിടിച്ചെടുക്കുന്നില്ലെന്നും എന്നാൽ പൊലീസ് തന്റെ ഫോൺ നൽകാൻ നോട്ടിസ് നൽകിയിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു. ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണ്. സുപ്രിംകോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം ഇല്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും നാളെ താൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക