സോളർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പിഎയുമാണെന്നു കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ്കുമാർ.
കെ.എസ്.എഫ്.ഇയില്‍ ഗുരുതര ക്രമക്കേട്; ചിട്ടിയിലും പണയത്തിലും തട്ടിപ്പ്
ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാൽ ദൈവദോഷം കിട്ടുമെന്നു മനോജ്കുമാർ പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവേ പറഞ്ഞു.
‘സോളർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്കുമാർ തന്നെ സഹായിക്കണം എന്ന് എന്നോടു പറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെക്കൊണ്ടു ഗണേഷ്കുമാറും പിഎയും ചേർന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’– മനോജ്കുമാർ പറഞ്ഞു.
ഗണേഷ്കുമാറിന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്ന മനോജ്കുമാർ അടുത്തിടെയാണു കേരള കോൺഗ്രസ് (ബി) വിട്ടു കോൺഗ്രസിൽ ചേർന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക