ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചതായി റിപ്പോർട്ട്. അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ്. ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് അക്രമികള്‍ തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. പോലീസിന്റെ സംശയം സംഭവം കൊലപാതകമാണെന്നാണ്.
തൃശൂർ വേലൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം
വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല.സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ലഖ്നൗവിലെ ആശുപത്രിയില്‍ ഇരുവരെയും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെയായിരുന്നു ബല്‍റാംപുര്‍ കാല്‍വരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്റെ വീട്ടില്‍ സംഭവം നടന്നത്. ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് വീട്ടിലെ ഒരു മുറിക്കുള്ളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക