സ്വർണ കള്ളകടത്ത് കേസിലും മറ്റു അഴിമതി കേസിൽ പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന് എങ്ങനെ എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ആരും ക്വാറന്റീനിൽ പോയിട്ടില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സംശയിക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വൈകിപ്പിക്കാനുള്ള നടപടികളാണ് ഇതൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള രവീന്ദ്രൻ എന്തിനാണ് പെട്ടന്ന് ഡിസ്ചാർജ് വാങ്ങി ആശുപത്രി വിട്ടതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കസ്റ്റംസിൽ പാർട്ടി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ടെന്നും അതോടൊപ്പം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ കസ്റ്റംസിൽ ഉണ്ട് ഇവർ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വഴിവിട്ട പ്രവർത്തനം മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തി എന്ന് സിപിഎം നേതാക്കൾ പോലും വിശ്വസിക്കുന്നുണ്ടെന്നും ജമാത്ത ഇസ്ലാമിപോലുള്ള വർഗീയ ശക്തികളുമായി കൂട്ടുകുടിയുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും ജമാത്ത ഇസ്ലാമി ക്രൈസ്തവരെയും, ഹൈന്ദവർക്കുമേതിരെ പോരാടുന്ന തീവ്രവാദ ശക്തിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക