ബോംബെ ഹൈക്കോടതിയുടെ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കങ്കണ റൗണത്ത്. ജനാധിപത്യത്തിന്റെ വിജയമാണെന്നാണ് ബോളിവുഡ് നടി കങ്കണ റണൗതിന്റെ ആദ്യ പ്രതികരണം . ശിവസേന വില്ലൻ വേഷം ചെയ്തത് കൊണ്ടാണ് തനിക്ക് ഹീറോ അകാൻ കഴിഞ്ഞതെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ ഓഫീസ് പൊളിച്ചത് നിയമലംഘനമാണെന്നും നടിക്ക് നഷ്ടപരിഹാരം നൽകണമെന്നുമുള്ള കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു നടി. തനിക്ക് ധൈര്യം പകർന്നവർക്കും തന്റെ തകർന്ന സ്വപ്നം നോക്കി ചിരിച്ചവർക്കും നന്ദി പറയാനും കങ്കണ മറന്നില്ല .
കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച നടപടിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. മുംബൈ കോർപറേഷന്റെ പ്രതികാര നടപടിയെ ബോംബെ ഹൈക്കോടതി ചോദ്യം ചെയ്തു. ഓഫീസ് പൊളിച്ചത് നിയമലംഘനമാണെന്നും നടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്; 60 കഴിഞ്ഞ പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടിവരും
എന്നാൽ പൊളിച്ചു മാറ്റിയ ഭാഗത്ത് പുനഃനിർമ്മിതിക്ക് കോർപറേഷനിൽ നിന്ന് വീണ്ടും അനുമതി തേടണമെന്നും നടിയോട് കോടതി നിർദേശിച്ചു. കങ്കണയുടെ പല പരാമർശങ്ങളും അനുചിതമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തി വില കുറഞ്ഞ പരാമർശങ്ങളാണ് നടി നടത്തിയതെന്ന് മുംബൈ മേയർ കുറ്റപ്പെടുത്തി . കോടതി വിധി മാനിക്കുന്നുവെന്നും പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും മേയർ കിഷോരി പെദ്നേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടർന്നുണ്ടായ വാക് പോരാണ് ഓഫീസ് പൊളിക്കൽ നടപടികളിൽ വരെ എത്തിച്ചത്. പിന്നീടത് ശിവസേനയും ബി ജെ പിയും തമ്മിലുള്ള രാഷ്ട്രീയ പക പോക്കലായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക