ഡൽഹി: കാർഷിക പരിഷ്കരണങ്ങൾ രാജ്യത്തെ കർഷകർക്കു പുതിയ വാതിലുകൾ തുറന്നു നൽകിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്കു പുതിയ അവകാശങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി ‘ മൻ കി ബാത്ത്’ പരിപാടിയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ കർഷകർ സമരം തുടരുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ വാക്കുകൾ. അധ്വാനിക്കുന്ന കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധനാണ്. പരിഷ്കരണങ്ങൾ കർഷകർക്കായി പുതിയ വാതിലുകൾ തുറന്നുനൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് ഒരുമണിയോടെ ലോകമെമ്പാടുമുള്ള വാർത്താ ഏജൻസികൾ ആ വാർത്ത ചെയ്തു തുടങ്ങി.. ‘പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടിയേറ്റു മരിച്ചു.’ലോകം നടുങ്ങിയ നിമിഷം; ലോകത്തെ നടുക്കിയ വൻ കൊലപാതകം; ഇന്നും തുടരുന്ന ദുരൂഹത
രാജ്യത്തെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണു നടപ്പാക്കിയത്. പല സര്‍ക്കാരുകളും ഇതുവരെ വാഗ്ദാനം മാത്രമാണു നല്‍കിയിരുന്നത്. പുതിയ പരിഷ്കാരത്തോടെ ഇപ്പോഴത്തെ സര്‍ക്കാര്‍ അതു നടപ്പാക്കിയെന്നും മോദി പറഞ്ഞു.
തനിക്കു ലഭിക്കാനുള്ള പണം വസൂലാക്കാന്‍ മഹാരാഷ്ട്രയില്‍നിന്നുള്ള ജിതേന്ദ്ര ഭോയ്ജി എന്ന കര്ഷകന് പുതിയ നിയമം വിനിയോഗിച്ചതും മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക