ഒരു ഹിന്ദി സിനിമയില്‍ ഇത്ര അധികം മലയാളം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ കണ്ടതിന് ശേഷമുള്ള മലയാളികളുടെ പ്രതികരണം ഇതായിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി പേര്‍ളി മാണി എത്തിയിരുന്നു.
മലയാളിയായ നഴ്സിന്റെ വേഷത്തിലാണ് താരം എത്തിയത്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോള്‍ പേര്‍ളി ലുഡോയിലേക്ക് എത്തിയതിന് പിന്നിലെ രസകരമായ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് അനുരാഗ് ബസു.
മലയാളത്തിലെ മറ്റൊരു നടിയെയാണ് ആദ്യം ഈ വേഷത്തിലേക്ക് അനുരാഗ് ബസു പരിഗണിച്ചിരുന്നത്. കാസ്റ്റിങ്ങിന്റെ ഭാഗമായി നടിയുടെ ഒരു ലൈവ് ഇന്റര്‍വ്യൂ കാണാന്‍ ഇടയായി. എന്നാല്‍ പരിപാടിയുടെ അവതാരകയായ പേര്‍ളിയെ അവസാനം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
പേര്ളിയുടെ കാസ്റ്റിങ് വളരെ രസകരമാണ്. ഞാന്‍ ഇതുവരെ ആ കഥ ആരോടും പറഞ്ഞിട്ടില്ല. മലയാളത്തിലെ ഒരു നടിയെയാണ് ഞാന്‍ കഥാപാത്രമാക്കാന് തീരുമാനിച്ചിരുന്നത്. അങ്ങനെ ആ നടിയുടെ ഒരു ലൈവ് ഇന്റര്‍വ്യൂ ഞാന്‍ കണ്ടു.
ആ ഇന്റര്‍വ്യൂവിലെ അവതാരികയായിരുന്നു പേര്‍ളി. അതുകണ്ടപ്പോള്‍ പേളിയാണ് മികച്ചതെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തുന്നത്. – അനുരാഗ് ബസു പറഞ്ഞു.
വിഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്. പേര്‍ളി തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക