ബംഗളൂരു: ബഹിരാകാശത്ത് ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങള്‍ അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍. 2018 ജനുവരിയില്‍ ഇന്ത്യ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ്- 2 എഫ് ഉപഗ്രഹവും റഷ്യയുടെ കനോപാസ്- 5 ഉപഗ്രഹവുമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ മീറ്ററുകള്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍ വന്നത്. റഷ്യന്‍ ബഹികാരാശ ഏന്‍ജിസായ റോസ്കോസ്മോസാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
കാര്‍ട്ടോസാറ്റ് അപകടകരമായ രീതിയില്‍ കനോപാസിന് സമീപത്തേക്ക് വന്നടുക്കുകയാണെന്നാണ് റോസ്കോസ്മോസ് പറയുന്നത്. 224 മീറ്റര്‍ അകലത്തിലാണ് ഇന്ത്യയുടെ ഉപഗ്രഹമുള്ളതെന്നും റോസ്കോസ്മോസ് അറിയിച്ചു.
കഴിഞ്ഞ നാല് ദിവസമായി ഉപഗ്രഹം നിരീക്ഷിച്ചു വരുകയാണെന്നും റഷ്യന്‍ ഉപഗ്രഹത്തില്‍ നിന്ന് 420 മീറ്റര്‍ അകലെയാണിതെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ഉപഗ്രഹങ്ങള്‍ തമ്മില്‍ 150 മീറ്റര്‍ അകലത്തില്‍ വന്നാല്‍ മാത്രമേ വിദഗ്ധ നടപടി എടുക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പന്നി ഇറച്ചി ഇറക്കുമതി; തായ്വാൻ പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലൂടെ ഒരെപോലെ ഉപഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ല. ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ സാഹചര്യം ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിക്കുകയാണ് പതിവ്, അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇരുരാജ്യങ്ങളിലെയും ബഹിരാകശ ഏജന്‍സികള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക