ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രമായി മോഹൻലാൽ. കൊവിഡ് കാലമായതിനാല്‍ സർക്കാർ നിഷ്കര്‍ഷിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ചായിരുന്നു മോഹൻലാൽ സജീവസാന്നിധ്യമായിരുന്നത്.
പള്ളിയിൽ വെച്ചു നടന്ന മനസ്സമത ചടങ്ങിൽ ഭാഗമാകുന്നതിനായി മോഹൻലാലും എത്തിയിരുന്നു. എല്ലാ ചടങ്ങുകളും തീർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതോടെ ചടങ്ങിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറി.
പള്ളിയിൽ വെച്ചു നടന്ന മനസ്സമത ചടങ്ങിൽ ഭാഗമാകുന്നതിനായി മോഹൻലാലും എത്തിയിരുന്നു. എല്ലാ ചടങ്ങുകളും തീർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതോടെ ചടങ്ങിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറി.
ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടെയും മകള്‍ ഡോ. അനിഷയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സെന്റിന്റേയും സിന്ധുവിന്റേയും മകന് ഡോ.എമില്‍ വിന്‍സന്റും തമ്മിലുള്ള മനസ്സമ്മതമാണ് ഇന്ന് നടന്നത്. ഡിസംബറിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. സെപ്റ്റംബറിലായിരുന്നു വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. അന്ന് വിവാഹ ഉടമ്പടി വായിച്ചത് മോഹൻലാൽ ആയിരുന്നു. അന്നത്തെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ വാഹനമായ ടൊയോട്ട വെല്‍ഫെയര്‍ ആയിലായിരുന്നു വധുവും വരനും എത്തിയത്. പൂക്കളാൽ അലങ്കരിച്ച വാഹനവും ശ്രദ്ധ നേടുകയുണ്ടായി.
വെള്ള ജൂബ്ബയും മുണ്ടുമണിഞ്ഞ് വെട്ടിയൊതുക്കിയ താടിയുമായി ചുള്ളൻ ലുക്കിലാണ് മോഹൻലാൽ ചടങ്ങിൽ എത്തിയിരുന്നത്. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രമായ ‘ആറാട്ട്’ ലൊക്കേഷനിൽ നിന്നുമാണ് മോഹൻലാൽ ചടങ്ങിനായി എത്തിയിരുന്നത്.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക