ന്യൂഡൽഹി :ഇന്ത്യയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ചൈന ബ്രഹ്മപുത്ര നദിയില്‍ കൂറ്റന്‍ അണക്കെട്ട് പണിയാനൊരുങ്ങുന്നു. പ്രസിഡന്റ് ഷീ ജിങ്പിങ് പ്രഖ്യാപിച്ച 14ാമത് പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിര്‍മിക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വേനല്‍ക്കാലങ്ങളിലും, മഴക്കാലങ്ങളിലും ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്ന ടിബറ്റന്‍ നദികളില്‍ വൈദ്യുതി ഉല്പാദനത്തിന് വലിയ സാധ്യതയുണ്ടെന്ന് ചൈനീസ് സര്‍ക്കാരിന് ബോധ്യമുണ്ട്.
2015ല്‍ 1.5 ബില്യണ്‍ യുവാന്‍ ചെലവിട്ട് നിര്‍മിച്ച സാങ്മുഡാം ഇതിന് ഉദാഹരണമാണ്. പ്രതിവര്‍ഷം 200മില്യണ്‍ കിലോവാട്ട് വൈദ്യുതി ടിബറ്റന്‍ നദികളില്‍ നിന്ന് ഉല്പാദിപ്പിക്കാനാകുമെന്ന് വിദഗ്ധര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നിലവില്‍ ചൈനയിലെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം വരുമിത്. ബ്രഹ്മപുത്രയില്‍ നിര്‍മിക്കുന്ന അണക്കെട്ടിന്റ നിര്‍മാണം എന്നു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും 2035നകം വൈദ്യുതി ഉല്പാദനം പൂര്‍ണമായി ആരംഭിക്കുമെന്നാണ് സൂചന.
ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലന്‍സ് ചോദ്യം ചെയ്യുന്നു
ഇന്ത്യ ബ്രഹ്മപുത്രയെന്ന് വിളിക്കുന്ന യാര്‍ലുങ് നദിയില്‍ പ്രതിവര്‍ഷം എണ്‍പത് മില്യണ്‍ കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുമെന്ന് ചൈനീസ് പവര്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടിബറ്റിലെ യാലൂങ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്രഹ്മപുത്ര നദിയില്‍ അരുണാചല്‍പ്രദേശിനോട് ചേര്‍ന്നാണ് ചൈന പുതിയ അണക്കെട്ട് നിര്‍മിക്കുന്നത്. മുന്‍പ് ഈ ഭാഗത്ത് അണക്കെട്ട് നിര്‍മിക്കാന്‍ ചൈന നീക്കം തുടങ്ങിയിരുന്നെങ്കിലും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക