ജനീവ: കൊറോണ വൈറസിന്റെ ഉറവിടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യസംഘടന. വൈറസ് പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ഭാവിയില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നത് തടയാന്‍ അത് സഹായിക്കുമെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെദ്രോസ് അഥനോം പറഞ്ഞു.
ചൈനയിലെ വുഹാനില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നാണ് ഗവേഷകരും ശാസ്ത്രജ്ഞരും പറയുന്നത്. വുഹാനിലാണ് ആദ്യം രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും. എന്നാല്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും ചൈന ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഏറ്റവും ഒടുവില്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളെ പഴിചാരി രംഗത്തെത്തുകയും ചെയ്തു. വിദേശരാജ്യത്ത് നിന്നാണ് വുഹാനിലേക്ക് വൈറസ് വന്നതെന്നാണ് ചൈന ഇപ്പോള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ടെദ്രോസ് അഥനോമിന്റെ വാക്കുകള്‍.
ഇതില്‍ ഒന്നും ഒളിക്കാനില്ലെന്നും ഉറവിടം എവിടെയെന്ന് അറിയണമെന്ന് മാത്രമേയുളളൂവെന്നും ടെദ്രോസ് അഥനോം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക