ടെഹ്റാൻ : മൊഹ്സെൻ ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന ആരോപണം ശക്തമാക്കി ഇറാൻ. കൊലപാതകത്തിനായി ഇസ്രായേൽ ഇലക്ട്രോണിക് ആയുധം ഉപയോഗിച്ചതെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ അലി ഷംഖാനി പറഞ്ഞു. ഫക്രിസാദെയുടെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇസ്രായേലിൽ നിർമ്മിച്ച ഇലക്ട്രോണിക് ആയുധം ഉപയോഗിച്ചാണ് ഫക്രിസാദെയെ കൊലപ്പെടുത്തിയത്. ആയുധത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ലോഗോയുള്ളതായി വ്യക്തമാണ്. ഇസ്രായേലാണ് കൊലപാതകത്തിന് പിന്നിൽ എന്നും അദ്ദേഹം പറഞ്ഞു.
വെളളിയാഴ്ചയാണ് ഫക്രിസാദെയെ ഒരു സംഘം ആക്രമികൾ കൊലപ്പെടുത്തിയത്. ഫക്രിസാദെയുടെ കാറിനെ പിന്തുടർന്നെത്തിയ ആക്രമി സംഘം സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ച് വീഴ്ത്തിയ ശേഷം ഫക്രിസാദെയെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും അറിയിച്ച് ഇറാൻ രംഗത്ത് വന്നിരുന്നു. ഈ ആരോപണങ്ങൾ ശക്തിപ്പെടുത്തുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക