ഒരു വർഷത്തിലധികമായി കോവിഡ് മഹാമാരിയുടെ പിടിയിലാണ് ലോകം. എങ്കിലും മഹാമാരിയിൽ നിന്ന് മുക്തരായി വരികയാണ്. രാജ്യതലസ്ഥാനത്ത് വലിയ തോതിലാണ് മഹാമാരി പടർന്ന് പിടിച്ചത്. വായുമലിനീകരണതോതും ഒരു പരിധി വരെ ഇതിനെ പ്രതികൂലമായി ബാധിച്ചു. ഇപ്പോഴിതാ ആർടിപിസിആർ പരിശോധനയ്ക്കുള്ള നിരക്ക് വെട്ടികുറച്ചിരിക്കുകയാണ് ഡൽഹി സർക്കാർ.
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ എൻസിസി പ്രവേശനത്തിൽ കേന്ദ്രത്തിനു നേരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം നേരിടുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. സ്വകാര്യ ലാബുകൾ 2,400 രൂപ ഈടാക്കിയിരുന്നിടത്തുനിന്ന് 800 രൂപയാണ് കുറച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫീസ് രാജ്യമൊട്ടാകെ 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം, ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന സൗജന്യമായി നടത്താന്‍ സാധിക്കും. സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ സാധിക്കുമെന്നും അരവിന്ദ് കേജ്രിവാള് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക