തേനിച്ചകുത്തേറ്റ് വയനാട്ടില്‍ മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഞായറാഴ്ച രാവിലെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല. മരിച്ചത് കേണീച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം അഴുകിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഗോപാലന് മരിച്ചത് ഞായറാഴ്ച രാവിലെയാണ്. പോസ്റ്റ്മോര്‍ട്ടം നടത്താനായി ആദ്യം മൃതദേഹം എത്തിച്ചത് ബത്തേരി താലൂക്ക് ആശുപത്രിയിലാണ്. എന്നാല്‍ പൊലീസ് സര്ജന് ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടന്നില്ല. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് എത്തിച്ചത്. ഇവിടെയും പൊലീസ് സര്‍ജനില്ലെന്ന് പറഞ്ഞാണ് പോസ്റ്റ്മോര്‍ട്ടം വൈകിപ്പിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക