രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കായിക താരങ്ങളും രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങൾ പിന്‍വലിച്ചില്ലെങ്കില്‍ ലഭിച്ച പുരസ്കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പഞ്ചാബിലെ കായിക പുരസ്കാര ജേതാക്കള്‍ വ്യക്തമാക്കി. ഒളിംപിക് സ്വര്മണമെഡല് ജേതാവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹോക്കിതാരം ഗുര്‍മൈല്‍ സിംഗ്, മുന്‍ ഇന്ത്യന്‍ ഹോക്കി കാപ്റ്റന്‍ രാജ്ബിര്‍ കൗര്‍, ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കര്താര്സിംഗ്, ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവ് സജ്ജന്‍ ചീമ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
കായികം, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ളവർ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ച 150 ലധികം പുരസ്കാരങ്ങള്‍ മടക്കി നല്‍കുമെന്നാണ് കായികതാരങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കർഷകരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഒന്നുകിൽ പരിഹാരം ഉണ്ടാകണമെന്നും അല്ലെങ്കിൽ വെടിയുണ്ട ഏറ്റുവാങ്ങാമെന്നും അതുവരെയ്ക്കും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് കർഷകർ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക