തിരുവനന്തപുരം: അത്യപൂർവ്വ പ്രതിഭാസമായി ബുറെവി ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് കേരള, തമിഴ്നാട് സംസ്ഥാനങ്ങളെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബുറെവി ചുഴലിക്കാറ്റ് ഇന്ത്യൻതീരം തൊട്ടില്ല.
വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലൂടെ 40 കിലോമീറ്റർ വേഗതയിൽ കാറ്റ്വീശി അറബിക്കടലിലേക്ക് കടക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും മറ്റ് വിദേശ ഏജൻസികളുടെയും കണക്കുകൂട്ടൽ.
എന്നാൽ ഇതിനെയെല്ലാം തെറ്റിച്ച ബുറെവി അത്യപൂർവ്വ പ്രതിഭാസമായി ബംഗാൾ ഉൾക്കടലിൽ നിലയുറപ്പിച്ചു. അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രാത്രി എട്ടുമണിക്കുള്ള സൂചന.
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക