നീണ്ട 275 ദിവസത്തിനു ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങി. പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റിൽ അമർന്നിരുന്നു വണ്ടി മുന്നോട്ടെടുത്തു. നഗരവും തിരക്കും ആൾക്കൂട്ടവും കടന്നു കാർ മറൈൻ ഡ്രൈവിൽ. സിനിമാപോസ്റ്ററുകൾ നിറഞ്ഞിരുന്ന കൊച്ചിയിലെ തെരുവുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ബഹുവർണ പോസ്റ്ററുകൾ. ആൾക്കൂട്ടത്തിൽ തനിയെ എന്ന മാനസികാവസ്ഥയിൽ നിന്നു ജനമധ്യത്തിലേക്കുള്ള യാത്ര നന്നായി ആസ്വദിച്ചായിരുന്നു ഡ്രൈവിങ്.
കണ്ടെയ്നർ റോഡിലൂടെ പിഴലയിലെ പുതിയ പാലം കയറി വീണ്ടും ഇടപ്പള്ളിയിലേക്ക്. കലൂർ സ്റ്റേഡിയത്തിനു മുന്നിലെ കടയിൽ നിന്നു മധുരമില്ലാത്ത ചൂടു കട്ടൻചായ. രമേഷ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണു മൂവരും കാറിൽക്കയറിയത്.
‘വാക്സീൻ വന്നാലേ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോൾ കോവിഡ് കഴിഞ്ഞതായി കരുതാം’ എന്നാണു സിനിമാലോകം പറഞ്ഞിരുന്ന തമാശ. അതേക്കുറിച്ചു ചോദിച്ചപ്പോൾ മമ്മൂട്ടി ചിരിച്ചു.
ബുറേവി: തമിഴ്നാട്ടിൽ നാല് മരണം; ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
‘പ്രീസ്റ്റ്’ സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് കഴിഞ്ഞു മാർച്ച് 5 നാണു മമ്മൂട്ടി വീട്ടിലെത്തിയത്. മാർച്ച് അവസാനവാരം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിനുള്ളിലൊതുങ്ങി. പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്കുള്ള കൂടുമാറ്റം നടന്ന സമയം. വായിക്കാൻ മാറ്റിവച്ച പുസ്തകങ്ങൾ വായിച്ചു. സിനിമകൾ കണ്ടു.
ഇടയ്ക്ക് ക്യാമറയുമായി വീട്ടുമുറ്റത്തെ പക്ഷികളെ സൂം ചെയ്ത് ചിത്രങ്ങളെടുത്തു. സന്ധ്യകൾ ആസ്വദിച്ചു. ജിമ്മിൽപ്പോകാനോ നടക്കാനോ പോലും പുറത്തിറങ്ങാതെ പൂർണ ഗൃഹവാസം. ഇനി 10 നു വോട്ടു ചെയ്യാൻ പോകും. ജനുവരി ആദ്യവാരം ഷൂട്ടിങ് സെറ്റിലേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക