ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരും കർഷക സംഘടനാ നേതാക്കളുമായുള്ള അഞ്ചാംവട്ട ചർച്ചയും തിരുമാനമാകാത പിരിഞ്ഞു. കാര്യങ്ങൾ വിശദമായി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നു സർക്കാർ വ്യക്തമാക്കി. ഈ മാസം ഒൻപതിന് 11 മണിക്കു വീണ്ടും ചർച്ച നടത്താമെന്നും അറിയിച്ചു. വിവാദ കർഷക നിയമങ്ങളിൽ 2 ഭേദഗതികൾ വരുത്താമെന്നും അതു സംബന്ധിച്ച ഉറപ്പ് രേഖാമൂലം നൽകാമെന്നും കേന്ദ്ര സർക്കാർ ചർച്ചക്കിടെ വ്യക്തമാക്കിയിരുന്നു.
വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്; തിരിച്ചടവ് വൈകിയാല്‍ ബ്ലാക് മെയില്‍
പ്രാദേശിക ചന്തകൾക്കും സ്വകാര്യ ചന്തകൾക്കും തുല്യ പരിഗണന, കർഷകരും വ്യാപാരികളും തമ്മിലുള്ള തർക്കങ്ങൾ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനു പകരം സിവിൽ കോടതി പരിഗണിക്കും – ഈ രണ്ടു ഭേദഗതികളാണ് സർക്കാർ മുന്നോട്ടു വച്ചത്. എന്നാൽ, നിയമങ്ങൾ പൂർണമായി പിൻവലിക്കുക തന്നെ വേണമെന്നും ഭേദഗതികൾ അംഗീകരിക്കില്ലെന്നും കർഷകർ വ്യക്തമാക്കി.
നിയമങ്ങൾ ആദ്യം പിൻവലിക്കുക. പിന്നീട് ആവശ്യമെങ്കിൽ കർഷക സംഘടനകളുമായി ചർച്ച നടത്തി പുതിയ നിയമങ്ങൾ സർക്കാരിനു പാർലമെന്റിൽ പാസാക്കാമെന്നും കർഷകർ നിലപാടെടുത്തു. യോഗത്തിൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന കർഷകർ ആവശ്യം എഴുതിക്കാണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക