തലയില്‍ ചിറകുകള് സ്ഥാപിച്ച് താന്‍ പൂര്‍ണ മനുഷ്യനല്ലെന്ന് പ്രഖ്യാപിച്ച് യുവാവ്. സ്പെയിനിലെ കാറ്റലോണിയ സ്വദേശി മാനെല്‍ അഗ്വാസ് എന്ന മാനല്‍ മുണോസാണ് തലയുടെ ഇരുവശങ്ങളിലും ചിറകുകള് സ്ഥാപിച്ചത്. സ്വന്തമായി തയ്യാറാക്കിയ അര കിലോഗ്രാം തൂക്കമുള്ള സിലിക്കോണ്‍ ചിറകുകളാണ് തലയില്‍ സ്ഥാപിച്ചത്.
ചിറകുകളിലെ മൈക്രോചിപ്പ് വഴി അന്തരീക്ഷ മര്‍ദ്ദവും ഈര്‍പ്പവും ഊഷ്മാവിലെ വ്യതിയാനവും മാനെലിന് അറിയാനാവും. ചിറകുകള് വെച്ച ശേഷം ആളുകള്‍ തന്നെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും അതിനെ കാര്യമായി എടുക്കുന്നില്ലെന്നും മാനെല്‍ പറയുന്നു.
ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും ചിറകുകള് എടുത്തുമാറ്റും. പ്രകൃതിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അറിയാനാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
2017ല്‍ സ്ഥാപിതമായ ട്രാന്‍സ് സ്പീഷിസ് കമ്മ്യൂണിറ്റിയില്‍ അംഗമായ മാനെൽ ട്രാന്‍സ് സ്പീഷീസുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം രംഗത്തുണ്ട്.
മനുഷ്യര്‍ക്ക് പുതിയ അവയവങ്ങളും ഇന്ദ്രിയങ്ങളും വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ബാര്‍സലോണ കേന്ദ്രമായ സംഘടന പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക