കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ചൊവ്വാഴ്ച നടന്ന ഭാരത് ബന്ദിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് അറിയാമോ എന്നായിരുന്നു രൂപാനിയുടെ ചോദ്യം.
മെഹ്സാനയിൽ നടന്ന ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രൂപാനി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ‘മല്ലി, ഉലുവ എന്നിവ തമ്മിലുള്ള വ്യത്യാസം അറിയാമോ എന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’-എന്നായിരുന്നു രൂപാനി ചോദിച്ചത്.
എലൂരുവിൽ അജ്ഞാതരോഗം പടർന്നത് കുടിവെള്ളത്തിൽ ലോഹം കലർന്നതു മൂലമെന്ന് പ്രാഥമിക നിഗമനം; രക്തപരിശോധനയിൽ നിക്കൽ, ലെഡ് തുടങ്ങിയവയുടെ കൂടിയ സാന്നിധ്യവും കുടിവെള്ളത്തിൽ കീടനാശിനിയും കണ്ടെത്തി
287 കോടി രൂപയുടെ നർമദ കനാൽ അധിഷ്ഠിത കുടിവെള്ള വിതരണ പദ്ധതികൾക്ക് തറക്കല്ലിടാൻ മെഹ്സാനയിൽ എത്തിയതായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.
കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകുന്നത്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
രാജ്യത്തെ കാർഷികമേഖല കോർപ്പറേറ്റുകളെ ഏൽപ്പിക്കാൻ അനുവദിക്കുന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം മൂന്ന് പുതിയ കാർഷിക നിയമങ്ങൾ അവതരിപ്പിച്ചതെന്ന് ആരോപിച്ചാണ് കർഷകർ രാജ്യമെമ്പാടും പ്രതിഷേധം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക