കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്കിയ നിര്‍ദേശങ്ങള്‍ ഏകകണ്ഠമായി തള്ളി കര്‍ഷക സംഘങ്ങള്‍.
കേന്ദ്രം നല്കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കര്‍ഷകരും മറ്റു 40ഓളം കര്‍ഷക യൂണിയന് നേതാക്കളുമാണ് ഇന്ന് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് മേല്‍ ചര്‍ച്ച ചെയ്തത്. നിയമം പിന്‍വലിക്കാതെ പിന്മാറില്ലെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
എഴുതി നല്കിയ കരട് നിര്‍ദേശത്തില്‍ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിരുന്നില്ല. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കുറിച്ച് നാളെ ചില വെളിപ്പെടുത്തല്‍ നടത്തും: ചെന്നിത്തല
താങ്ങുവില നിലനിര്‍ത്തുമെന്നും കരാര്‍ തര്‍ക്കങ്ങളില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഉറപ്പുവരുത്തും തുടങ്ങിയ കാര്യങ്ങളാണ് എഴുതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ നിയമം പിന്‍വലിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് കന്വാല് പ്രീത് സിംഗ് പന്നു പറഞ്ഞു.
കേന്ദ്രത്തിനോട് തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇന്ന് എഴുതി നല്‍കാമെന്ന് പറഞ്ഞ രേഖകളില്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം ബാക്കി നടപടികളെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന് മൊല്ല നേരത്തെ പറഞ്ഞിരുന്നു.
അതേസമയം കര്‍ഷക സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രം നാളെ വീണ്ടും കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കുമെന്ന ഉറപ്പ് തരുമെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നാണ് കര്‍ഷക പ്രതിനിധികള്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക