അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍. അതിരാവിലെ ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയവരും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങി. അതേസമയം ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ക്കും അടിയന്തര ശ്രദ്ധ വേണ്ടവര്‍ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. സമരത്തെക്കുറിച്ച് അറിയുന്നത്
പലരും ആശുപത്രികളില്‍ എത്തിയ ശേഷമാണ്.
വലഞ്ഞവരില്‍ അധികവും മെഡിക്കല്‍ കോളജുകളില്‍ എത്തിയവരാണ്. അതിരാവിലെ ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തിയവരാണ് പലരും. ഡോക്ടര്‍മാര്‍ സമരത്തിന്റെ ഭാഗമായി രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമരത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക