സിഎം രവീന്ദ്രൻ തുടർച്ചയായി കേസന്വേഷണം നീട്ടികൊണ്ടു പോകുന്നത് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടേയും ആരോഗ്യ വകുപ്പിന്റെയും ഒത്താശയോടുകൂടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാധ്യമപ്രവർത്തകരും പ്രതിപക്ഷവും സ്വർണക്കടത്ത് കേസിന്റെ അന്വേഷണം എന്താണ് ലോജിക്കൽ കൺക്ലൂഷനിൽ എത്താത്തതെന്ന് പത്ര സമ്മേളനങ്ങളിൽ ചോദിക്കാറുണ്ടെന്നും കേസന്വേഷണം നീണ്ടു പോകുകയല്ല മറിച്ച് കസേന്വേഷണം നീണ്ടു പോകാൻ ഗവൺമെന്റ് പരിശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ കോഴിക്കോട് ചേർന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇതുതന്നെയാണ് ശിവശങ്കറിന്റെ കാര്യത്തിലും ആദ്യം നടന്നതെന്നും രണ്ടാമത്തെയാളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇത് സർക്കാർ അറിഞ്ഞുകൊണ്ടുള്ള നിലപാടാണെന്നും സ്വർണക്കള്ളക്കടത്ത് കേസ് ശരിയായ നിലയിൽ അന്വേഷിക്കാതിരിക്കാനും വൈകിപ്പിക്കാനുമായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശക്തമായുള്ള അഴിമതിവിരുദ്ധ വികാരം സംസ്ഥാനത്ത് പ്രകടമാണ്. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നടന്ന പോളിംഗുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും കൊവിഡ് കാലമായിട്ടും കഴിഞ്ഞ കാലഘട്ടങ്ങളിലേതിനു തുല്യമായ പോളിംഗുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും നഗര പ്രദേശങ്ങളിലടക്കം പോളിംഗ് ശതമാനം വർധിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി എ.സി. മൊയ്തീന് വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
പോളിംഗിൽ പ്രകടമായത് എറണാകുളം നഗരത്തിലടക്കം ശക്തമായ ജനവികാരമാണ്. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് അനുകൂലമായുള്ള തരംഗം ഉണ്ടായിട്ടുണ്ട്. മലബാർ മഖലയിലും ഇത്തവണ ദേശീയ ജനാധിപത്യ സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ മലബാറിൽ തകരുമെന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്നും കോൺഗ്രസിൽ മുസ്ലിംലീഗ് മാത്രമായിരിക്കും സീറ്റുകൾ സമ്പാദിക്കുന്ന ഒരേയൊരു പാർട്ടിഎന്നും യുഡിഎഫിൽ കോൺഗ്രസിന്റെ കഥകഴിയുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക