മുംബൈ: മഹാരാഷ്ട്രയില്‍ 50കാരിയും 30കാരിയായ മകളും വീട്ടില്‍ മരിച്ചനിലയില്‍. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 50കാരിയുടെ ഭര്‍ത്താവാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്.
മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവ സമയത്ത് 50കാരന് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് 50കാരിയുടെ രണ്ടാം ഭര്‍ത്താവാണെന്ന് അടുത്തുള്ള വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
50കാരന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഫ്ലാറ്റിന്റെ ഡോര്‍ പൂട്ടിയാണ് കടന്നുകളഞ്ഞത്. അതിന് ശേഷം തിരിച്ചുവന്നിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്തുഞെരിച്ചതിന്റെ അടയാളങ്ങള്‍ മൃതദേഹത്തിലുണ്ട്. കൊലപാതകകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക