ജയില്‍ തടവുകാര്‍ക്കിടയിലെ ആത്മഹത്യ തടയാന്‍ പുതിയ പദ്ധതികള്‍ നിര്‍ദേശിച്ച് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്.
തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ രാവിലെ ആറു മണിമുതല്‍ വൈകിട്ട് എട്ടുവരെ എഫ്.എം റേഡിയോ കേള്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മാസികകള്‍ വാങ്ങി വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്.
ബന്ധുക്കളുടെ ഫോണ്‍ നമ്പറിലേക്ക് എണ്ണം നോക്കാതെ വിളിക്കുന്നതിനും ഇനിമുതല്‍ അനുമതിയുണ്ടാകും. ഫോണ്‍വിളിക്കാന്‍ മടിക്കുന്നവരെയും താത്പര്യക്കുറവ് കാണിക്കുന്നവയെും പ്രോത്സാഹിപ്പിക്കാനും നിര്‍ദേശമുണ്ട്.
ഇതിന് പുറമെ മാനസിക പിരുമുറുക്കം കുറയ്ക്കുന്നതിന് വ്യായാമം നിര്‍ബന്ധമാക്കുകയും, ആഴ്ചയിലൊരിക്കല്‍ കൗണ്‍സിലിങ്ങ് ക്ലാസ് നടത്തുകയും ചെയ്യും.
തിരുമ്മുചികിത്സയ്ക്കെത്തിയ വിദ്യാര്‍ഥിയെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൗണ്‍സിലിങ്ങിനായി സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പാനല്‍ തയ്യാറാക്കും. തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപെടാന്‍ ഒരു അസിസ്റ്റഡ് പ്രിസണ്‍ ഓഫീസറെ നിയമിക്കുകയും ചെയ്യും.
ജയില്‍ തടവുകാര്‍ക്ക് ശിക്ഷ കഴിയുമ്പോള്‍ സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാന്‍ കഴിയുംവിധം തുടര്‍ച്ചയായി മാനസിക ആരോഗ്യ പരീശലനം ഉറപ്പുവരുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങളും കമ്മീഷന് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക