നാല് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ഡാർജീലിംഗിലാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരു വൃദ്ധനും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ഗുരുതരമായി പരുക്കേറ്റത്.
ഗംഗാറാംപൂരിലെ തേയിലത്തോട്ടത്തിലാണ് പുള്ളിപ്പുലി ഒളിച്ചിരുന്നത്. പിന്നീട് പ്രദേശത്തുള്ള രംഗപഞ്ച് കാൻസർ ആശുപത്രിയുടെ പുറകുവശത്തും അഭയം തേടി. പുള്ളിപ്പുലിയെ കണ്ടതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. തുടർന്ന് പുലിയിറങ്ങിയ വിവരം ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറയിച്ചു.
സൗദി അറേബ്യയിൽ ഫൈസർ വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെയും പുള്ളിപ്പുലി കടന്നാക്രമിക്കുകയായിരുന്നു. ഇത് കണ്ടുനിന്ന ഉദ്യോഗസ്ഥനാണ് പുള്ളിപ്പുലിയെ വെടിവച്ചത്.
ആത്മരക്ഷാർത്ഥമാണ് പുള്ളിപ്പുലിയെ വെടിവച്ചതെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. വെടിവയ്പ്പിൽ ചത്ത പുള്ളിപ്പുലിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക