സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് സി എം രവീന്ദ്രന്റെ മൊഴി. സ്വപ്ന സുരേഷിനോട് സംസാരിച്ചത് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥ എന്ന നിലയിലാണെന്നും മൊഴിയില്‍ പറയുന്നു.
സി എം രവീന്ദ്രൻ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി
രാഷ്ട്രീയ പ്രവര്ത്തകന് കൂടിയായതിനാല്‍ ചില ശുപാര്‍ശകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും രവീന്ദ്രന് വ്യക്തമാക്കി. കൂടാതെ അറിഞ്ഞുകൊണ്ട് വഴിവിട്ട ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ഇ ഡിക്ക് സി എം രവീന്ദ്രന് മൊഴി നല്‍കിയിട്ടുണ്ട്. എം ശിവശങ്കറിന്റെ ഔദ്യോഗികമല്ലാത്ത ഇടപാടുകള്‍ തനിക്ക് അറിയില്ലെന്നും സി എം രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക