കാലിഫോർണിയ” മൊഡേണ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് അമേരിക്ക അനുമതി നല്‍കിയതിന് പിന്നാലെ ഉടന്‍ വിപണിയിലെത്തും. ഫൈസര്‍ വാക്സിന് പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമതൊരുവാക്സിനു കൂടി അമേരിക്ക അനുമതി നല്‍കിയത്.
‘അഭിനന്ദനങ്ങള്‍, മേഡേണ വാക്സന്‍ ഇപ്പോള്‍ ലഭ്യമാകും’ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അടിയന്തര സാഹചര്യം മുന്‍നിര്‍ത്തിയാണ് മൊഡേണ ഉപയോഗിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കോവിഡിനെതിരെ മൊഡേണ 95 ശതമാനം ഫലപ്രദമെന്നാണ് വിലയിരുത്തല്‍.
30,000 പേരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഏതാണ് 60 ലക്ഷം ഡോസ് മരുന്നുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.
അതേസമയം ദരിദ്ര രാജ്യങ്ങളില്‍ വാക്സിന് എത്തിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ‘കൊവാക്സ്’ പദ്ധതി പ്രകാരം 200 കോടി ഡോസുകള്‍ വിവിധ രാജ്യങ്ങളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. 190 രാജ്യങ്ങള്‍ ‘കൊവാക്സു’മായി കൈകോര്ക്കുണ്ടെന്ന് സംഘടനാ തലവന്‍ തെദ്രോസ് അദനൊം പറഞ്ഞു.
ഗാവിയുമായി ചേര്‍ന്നുള്ള വാക്സിന് വിതരണത്തിന്ഇന്ത്യയുള്പ്പെടെ പങ്കാളികളാണ്.ഫൈസറും, മൊഡേണയും ഉള്‍പ്പെടെ ഇന്ത്യപരിഗണിക്കുന്നുണ്ടെങ്കിലും ഭാരത് ബയോടെക്കിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും മുന്‍ഗണന നല്‍കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക