അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സ് എടുത്തു്. 62 റണ്‍സ് ലീഡോടെയാണ് ഇന്ന് ഇന്ത്യ കളി തുടങ്ങുന്നത്.രണ്ടാം ഇന്നിംഗ്സില്‍ തുടക്കില്‍ യുവ ഓപ്പണര്‍ പൃഥി ഷായെ നഷ്ടമായി. ആദ്യ ഇന്നിംഗ്സിലേതുപോലെ പന്തിന്റെ ഗതി മനസ്സിലാക്കുന്നതില്‍ സംഭവിച്ച പിഴവാണ് പൃഥിക്ക് വിനയായത്. നാല് പന്തില്‍ നാല് റണ്‍സോടെ താരം പാറ്റ് കമ്മിന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്ലിക്ക് പകരം നൈറ്റ്വാച്ച്മാനായി ജസ്പ്രീത് ബൂംറയാണ് കളത്തിലിറങ്ങിയത്. 11 പന്തുകള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ ക്രീസിലുണ്ട്. ആദ്യ ഇന്നിംഗ്സിലെ മികച്ച ബോളിങ്പ്രകടനമാണ് ഇന്ത്യക്ക് പ്രതിക്ഷകള്‍ നല്‍കുന്നത്. 53 റണ്‍സിന്റെ ലീഡോഡ് കൂടിയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിലേക്കിറങ്ങിയത്. മികച്ച ഒരു ടോട്ടല്‍ പടുത്തിയര്ത്തിയാല് വിജയം കൈയ്യെത്തും ദൂരത്തുണ്ട്.
പിങ്ക് പന്തിന് മറ്റ് പന്തുകളേക്കാള്‍ വേഗം കൂടുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് അന്തരീക്ഷ താപനില കുറയുന്നതിനനുസരിച്ച് പന്തിന് മാറ്റം സംഭവിക്കും. ഇത് ബാറ്റ്സ്മാന്മാരെ വളരെയധികം കുഴയ്ക്കുന്നുണ്ട്. പകലും-രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ സൂര്യാസ്തമയ സമയത്ത് ഏതാണ്ട് 45 മിനിട്ടോളം പിങ്ക് പന്ത് വ്യത്യസ്തത പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് മുതലെടുക്കാനാണ് ബോളര്‍മാര്‍ ശ്രമിക്കുന്നതും.
സ്പിന്‍ നിരയില്‍ അശ്വിനും പേസ്നിരയില്‍ എല്ലാവരും തിളങ്ങിയ മത്സരമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. മുഹമ്മദ് ഷമിക്ക് വിക്കറ്റ് നേടാനായില്ലെങ്കിലും മികച്ച ലൈനും ലെങ്തും അദ്ദേഹത്തെ തുണച്ചു. 18 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ രവിചന്ദ്ര അശ്വിനാണ് ഇന്ത്യന്‍ ബോളിങ്ങിന്റെ കുന്തമുനയായത്. ഉമേഷ് യാദവ് മൂന്നും, ബൂംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
99 പന്തില്‍ 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്നാണ് ഓസിസ് നിരയിലെ ടോപ്പ് സ്കോറര്‍. ബോളിങ്ങില്‍ വിജയിച്ചെങ്കിലും ഫീല്‍ഡിംഗില്‍ ഇന്ത്യ നിരാശപ്പെടുത്തി.
പന്ത് കൈയ്യിലൊതുക്കുന്നതില്‍ ഇന്ത്യന്‍ നിരയ്ക്ക് മറ്റൊരു കോച്ചിന്റെ സഹായം കൂടി ആവശ്യമായി വന്നേക്കാം. എന്തായാലും വിജയ പ്രതീക്ഷയില്‍ ബാറ്റ് വീശുന്ന ടീം ഇന്ത്യയുടെ മൂന്നാം ദിനം എന്താകുമെന്ന് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക