കോവിഡ് പശ്ചാത്തലത്തില്‍ നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടി മലയാളസിനിമയിെല ദിവസവേതനക്കാര്‍. സിനിമാമേഖല സ്തംഭിച്ചതോടെ കടുത്ത ദുരിതത്തിലായ ആറായിരത്തില്പരം ദിവസവേതനക്കാര്‍ക്ക് സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി പരിതാപകരമാകുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന് മനോരമ ന്യൂസിനോട് പറഞ്ഞു.
ജിവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ ദിവസവേതനക്കാരെക്കുറിച്ചാണ് ഫെഫ്ക പറയുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ ലോക്്്ഡൗണില് നിശ്ചലമായ മലയാള സിനിമ പഴയ രീതിയിലേക്ക് എന്ന് തിരിച്ചുവരുമെന്ന് ഉറപ്പില്ലാതിരിക്കെ ജോലിയും കൂലിയുമില്ലാതെ പെട്ടുപോയ എണ്ണായിരത്തോളം പേരുണ്ട്. അതില്‍തന്നെ ആറായിരത്തിലധികം പേരാണ് നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതും. താരങ്ങളുടെയടക്കം സഹായത്തോടെ സംഘടനാതലത്തില്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ദിവസവേതനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇനിയുള്ള ദിവസം അതും മതിയാകില്ല. ഇതോടെയാണ് സഹായം തേടി സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും കത്ത് നല്‍കിയത്.
ലോക്്ഡൗണിന്റെ ആദ്യഘട്ടത്തില്‍ നടന് മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, െഎശ്വര്യ ലക്ഷ്മി, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സാമ്പത്തികസഹായവുമായി എത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍പേരില്‍നിന്ന് സഹായം തേടാനാണ് ഫെഫ്കയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക