വിവാദ വ്യവസായി നീരവ് മോദിയുടെ അനുജൻ നിഹാൽ മോദിക്കെതിരെ കേസെടുത്ത് ന്യൂയോർക്ക് സുപ്രീം കോടതി. 2.6 മില്ല്യൺ യു.എസ് ഡോളറിന്റെ ഡയമണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നിഹാലിനെതിരെ സുപ്രീം കോടതി കേസെടുത്തത്.
മാൻഹട്ടനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാര കമ്പനിയെ പറ്റിച്ച് അനധികൃതമായ രീതിയിൽ നിഹാൽ ഡയമണ്ട് സമ്പാദിച്ചു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
2015 മാർച്ചിനും ആഗസ്തിനുമിടയിൽ നോബിൾ ടൈറ്റാൻ ഹോൾഡിങ്ങ് അംഗം കൂടിയായ നിഹാൽ മോദി വ്യാജ റപ്രസന്റേറ്റീവ്സിനെ ഉപയോഗിച്ച് 2.6 മില്ല്യൺ യു.എസ് ഡോളർ മൂല്യമുള്ള ഡയമണ്ട് സ്വന്തം ആവശ്യത്തിനായി എൽ.എൽ.ഡി ഡയമണ്ട് കമ്പനിയിൽ നിന്ന് വാങ്ങിച്ചു എന്നതാണ് കേസ്.
തനിക്ക് കോസ്റ്റ്കോ ഹോൾസെയിൽ കോർപ്പറേഷനുമായി ബിസിനസ് ഡീലുണ്ടെന്ന് പറഞ്ഞാണ് 2015 മാർച്ചിൽ നിഹാൽ മോദി എൽ.എൽ.ഡിയെ സമീപിക്കുന്നത്.800,000 യു.എസ് ഡോളൽ മൂല്യം വരുന്ന വജ്രങ്ങൾ കോസ്റ്റ്കോയ്ക്ക് വിൽക്കാൻ വേണമെന്നാണ് നിഹാൽ എൽ.എൽ.ഡിയോട് ആവശ്യപ്പെട്ടത്.
കോസ്റ്റ്കോയുമായുള്ള ബിസിനസ് ഡീൽ ഉറച്ചുവെന്ന് പറഞ്ഞ് എൽ.എൽ.ഡിയിൽ നിന്ന് വജ്രം വാങ്ങിയ നിഹാൽ കോസ്റ്റ്കോ ഡയമണ്ട് വാങ്ങിയെന്ന് പറഞ്ഞ് എൽ.എൽ.ഡിയെ തെറ്റിധരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക